ആ നാട്ടിലേക്ക് ആദ്യമായി എത്തിയപ്പോള്‍ എന്നെ സ്വീകരിച്ചത് വാസുവേട്ടന്റെ ചിരിയായിരുന്നു.ബസ്റ്റോപ്പിലെ പലചരക്കു കടയിലിരുന്ന് അയാള്‍ നിറഞ്ഞു ചിരിക്കും.പരദൂഷണം പറയുമ്പോഴും,കടം കൊടുക്കാത്തപ്പോഴും അയാള്‍ ഊറിച്ചിരിക്കും.ഇന്ന് പത്രം വായിക്കുന്നതിനിടയില്‍ കണ്ടപ്പോഴും അതേ ചിരി.പക്ഷേ ഫോട്ടോയ്ക്ക് ചുവട്ടിലായി സന്തപ്ത കുടുംബാംഗങ്ങള്‍ എന്നുകൂടിയുണ്ടായിരുന്നു.
No comments:
Post a Comment